ഹുസൈന്‍ വിവാദത്തിനു പിന്നില്‍ ഇടതു - ഇസ്ളാമിസ്റ്റ് അച്ചുതണ്ഡ്

1
അഭിമുഖം

ബര്‍ഖാ ദത്ത്: താങ്കള്‍ എന്തിനാണ് ഭാരത പാസ്പോര്‍ട്ട് തിരിച്ചുനല്കി ഖത്തര്‍പൌരത്വം സ്വീകരിച്ചത്? കുറെ വര്‍ഷമായി താങ്കള്‍ പുറത്തായിരുന്നല്ലോ, എങ്ങിനെയത് പൌരത്വം ഉപേക്ഷിക്കുന്ന അവസ്ഥയിലെത്തി?

= എം.എഫ്.ഹുസൈന്‍: അതിനൊരു കാരണമുണ്ടെന്ന് ഞാന്‍ കരുതുന്നു. 2006 ല്‍ മൂന്ന് പ്രൊജക്ടുകളില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
1.മോഹന്‍ജോദാരോ മുതല്‍ മന്‍മോഹന്‍സിംഗ്വരെയുള്ള ഭാരതീയനാഗരികതയുടെ ചരിത്രം.
2.ബാബിലോണ്‍ മുതലുള്ള മറ്റു നാഗരികതകള്‍.
3.എന്റെ ഹൃദയത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന- എന്റെ സ്നേഹമായ - സിനിമ.

ഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷം. അടുത്ത വര്‍ഷം ഇന്ത്യന്‍ സിനിമയുടെ നൂറാംവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ത്യയിലാണ് എനിക്ക് ഈ പ്രൊജക്ടുകള്‍ ചെയ്യേണ്ടിയിരുന്നത്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ അവിടെ വെച്ച് എനിക്ക് സുഖമായി ജോലിചെയ്യാന്‍ ചില തടസ്സങ്ങളുണ്ട്. ഒന്നാമതായി ഒരു സ്പോണ്‍സറെ കണ്ടെത്തുക എന്നതാണ്. ഇനിതായി ഞാന്‍ കാത്തിരുന്നു. 2004 ല്‍ ദുബായില്‍വന്നു ചില സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഞാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ നാഗരികതയുടെ ചരിത്രം സ്പോണ്‍സര്‍ ചെയ്യാന്‍ ഞാന്‍ ലണ്ടനില്‍ ഒരാളെ കണ്ടെത്തി. മറ്റുനാഗരികതകളുടെ ചരിത്രം തയ്യാറാക്കാന്‍ ഖത്തറിലെ ഷൈഖ മൊസാഹ എന്നെ ക്ഷണിച്ചു. ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള പ്രൊജക്ട് അബുദാബിയും സ്പോണ്‍സര്‍ ചെയ്യും. അടുത്ത വര്‍ഷം നല്ല നിലയില്‍ അതു തുടങ്ങാനാകുമെന്ന് ഞാന്‍ കരുതുന്നു. ഇതൊക്കെ ചെയ്യാന്‍ എനിക്ക് പ്രവാസിഭാരതീയനായേ പറ്റൂ. അവിടുത്തെ നികുതിഘടന അങ്ങനെയാണ് (ഒരു കോര്‍പ്പറേറ്റുകാരനോട് ചോദിച്ചുനോക്കിയാല്‍ ഇക്കാര്യം നിങ്ങള്‍ക്കു മനസ്സിലാകും....)

ബര്‍ഖാദത്ത്: ഹുസൈന്‍ സാഹിബ്, ഭാരതത്തില്‍ ലഭ്യമല്ലാത്ത അവസരം ഖത്തറില്‍ സാധ്യമാക്കുന്നതിന് താങ്കള്‍ പ്രായോഗിക തീരുമാനമെടുത്തത് ഏതായാലും നന്നായി. ഭാരതം താങ്കളെ തള്ളിക്കളഞ്ഞു എന്ന് താങ്കള്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതാണോ ഖത്തര്‍ പൌരത്വം സ്വീകരിക്കാന്‍ താങ്കളെ സ്വാധീനിച്ചത്?

എം.എഫ്.ഹുസൈന്‍: ഭാരതം എന്നെ തിരസ്കരിച്ചുവെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അവരെന്തു പറഞ്ഞാലും എന്റെ കാഴ്ചപ്പാട് അതാണ്. ഇവിടെ അവസരങ്ങളുള്ളതുകൊണ്ട് ഞാനിവിടെ വന്നു എന്നാണ് ഞാന്‍ പറഞ്ഞത്. എന്താണ് പൌരത്വം? അതൊരു കഷണം കടലാസല്ലേ?....... തീര്‍ച്ചയായും ഭാരതത്തിലെ 99 ശതമാനം ജനങ്ങളും എന്നെ സ്നേഹിക്കുന്നു......
ബര്‍ഖ ദത്ത്: ഖത്തറില്‍ തികഞ്ഞ സ്വാതന്ത്യ്രം പ്രകടമാക്കാനും വരയ്ക്കാനും സാധിക്കുമോ?
എം.എഫ്.ഹുസൈന്‍: കഴിഞ്ഞ 2 വര്‍ഷമായി ഞാനിവിടെ പ്രവര്‍ത്തിക്കുന്നു. കുഴപ്പമൊന്നും തോന്നുന്നില്ല. നാളെ എന്തു സംഭവിക്കുമെന്ന് നൂറുശതമാനം ഉറപ്പില്ല. ഇതൊരു ചുതാട്ടമാണ്. സൃഷ്ടിപരമായ ചുതാട്ടം....... (മാര്‍ച്ച് 3 ന് എന്‍.ഡി.ടി.വിയില്‍ നടന്ന അഭിമുഖം)

പിറ്റേന്ന് 'ടൈംസ് നൌ' ടി.വി.യുമായുള്ള അഭിമുഖത്തിലും ഇതേരീതിയിലാണ് ഹുസൈന്‍ പ്രതികരിച്ചത്. ഭാരതത്തില്‍ പീഡനമേറ്റുവാങ്ങേണ്ടിവന്നില്ലേ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു അദ്ദേഹം ചോദ്യകര്‍ത്താവിനെ നിരാശപ്പെടുത്തുന്ന വിധമാണ് ഉത്തരം നല്കിയത്. മാധ്യമങ്ങള്‍ പലതും തന്റെ വായില്‍ തിരുകി വെക്കുകയാണ്, ഇരയാക്കപ്പെട്ടതായി തനിക്കുതോന്നിയിട്ടില്ല, തനിക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം, പൌരത്വത്തിന്റെ കാര്യത്തിലാണെങ്കില്‍ താന്‍ ആഗോളപൌരനാണ് - ഈ തരത്തിലുള്ള വാക്കുകളാണ് ആ അഭിമുഖത്തില്‍ ഹുസൈനില്‍നിന്നും ചാനല്‍വഴി ലോകം കേട്ടത്. എന്നാല്‍ അന്നുതന്നെ സി.എന്‍.എന്‍.ഐ. ബി.എന്‍. അഭിമുഖത്തില്‍ ഹുസൈന്റെ സ്വരം വ്യത്യസ്മതമായിരുന്നു. തനിക്കെതിരെയുള്ള കേസ്സുകളെക്കുറിച്ചും ഭാരതത്തിലുള്ളപ്പോള്‍ തനിക്കുണ്ടായി എന്നു പറയുന്ന പീഡനത്തെക്കുറിച്ചും ഹുസൈന്‍ പരിഭവം പറഞ്ഞു.

95-ാം വയസ്സിലും തന്റെ കലയെ കച്ചവടമാക്കാന്‍ സ്പോണ്‍സറെ തേടിയിറങ്ങിയ ആ കലാകാരന്റെ കണക്കുകൂട്ടല്‍ കച്ചവടക്കണ്ണോടെയായിരുന്നു. പ്രവാസി ഭാരതീയനു ലഭിക്കുന്ന നികുതി ഇളവുകൂടി ലഭിക്കാനാണ് ഹുസൈന്റെ നീക്കം. അതദ്ദേഹം ബര്‍ഖാ ദത്തിനുമുമ്പില്‍ മറച്ചുവെച്ചിട്ടുമില്ല. കച്ചവടക്കാഴ്ചപ്പാടും സാമ്പത്തിക ചിന്തയുമായാണു ഹുസൈന്‍ ഖത്തറിലെത്തിയതു എന്ന വാദം തള്ളിക്കളയാനാവില്ല എന്നാണ് കോളമെഴുത്തുകാരനായ വീര്‍ സിംഗ്വി എഴുതിയത്. അപ്പോള്‍ എം.എഫ്.ഹുസൈനെ ഇവിടെ ജീവിക്കാന്‍ സമ്മതിക്കാതെ നാടുവിടുവിച്ചു എന്ന പ്രചരണമോ?

2
ഗീബല്‍സിയന്‍ പ്രചാരണം
ഹുസൈന്‍ ഖത്തര്‍ പൌരത്വം സ്വീകരിക്കുന്നു എന്ന വാര്‍ത്ത വന്നതോടെ 'മതേതര'ചിന്തകരും കലാകാരന്മാരും ഒരേസ്വരത്തില്‍ ഓരിയിടാന്‍ തുടങ്ങി. ഹുസൈന്‍ എന്ന മഹാനായ കലാകാരനെ ഭാരതം നാടുകടത്തി, നൂറുകണക്കിന് കേസും കൂട്ടങ്ങളും കൊണ്ടു പൊറുതിമുട്ടി ഇവിടെ കഴിയാന്‍ വയ്യെന്നായി, ജീവനുപോലും സുരക്ഷയില്ലാതായി, ഇത്രകാലം വിദേശത്തു കഴിഞ്ഞിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ പോലും അവഗണിച്ചു എന്നിങ്ങനെയായിരുന്നു അവരുടെ വാദഗതികള്‍. 900 കേസുകള്‍ ഹുസൈന്റെ പേരിലുണ്ട് എന്നതും വലിയ വാര്‍ത്തയായി. ശല്യം ചെയ്യുന്ന കേസുകളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധിയുണ്ടെന്നും ഇപ്പോള്‍ ഹുസൈന്റെ പേരില്‍ മൂന്ന് കേസുകളെ ഉള്ളുവെന്നും അവ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് കൈകാര്യം ചെയ്യാവുന്നതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ വിശദീകരണം പുറത്തുവന്നു. ഹുസൈന് എല്ലാവിധ സുരക്ഷയും അദ്ദേഹം ഉറപ്പുനല്‍കി. ഇതൊന്നും ഹുസൈനുവേണ്ടി സംഘഗാനം മുഴക്കുന്നവര്‍ ചെവിക്കൊണ്ടില്ല. സര്‍ക്കാറിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ചു തിരിച്ചുവരാന്‍ അവര്‍ ഹുസൈനോട് ആവശ്യപ്പെട്ടതുമില്ല. ഹുസൈനുവേണ്ടി ഭാരതം ഇരട്ട പൌരത്വം അംഗീകരിക്കണമെന്നാണ് ചിത്രകാരി അഞ്ജലി ഇള മേനോന്‍ ആവശ്യപ്പെടുന്നത്. ഭാരതസര്‍ക്കാര്‍ ഹു സൈന് ഭാരതരത്നം നല്കണമെന്നാണ് ലളിതകലാ അക്കാദമി അദ്ധ്യക്ഷന്‍ അശോക് വാജ്പേയിയുടെ ആവശ്യം.

3
ഹുസൈന്റെ ഇരട്ടത്താപ്പ്
ശ്രീ ശ്രീ രവിശങ്കര്‍ ചോദിച്ചു, 'ഹിന്ദു ദൈവങ്ങളെ നഗ്നരാക്കി വരയ്ക്കുമ്പോള്‍ കാണിച്ച അതേ മനോഭാവം ഇസ്ളാമികനായകന്മാരെ വരയ്ക്കുമ്പോഴും ഹുസൈന്‍ കാണിക്കുമോ? അങ്ങിനെ വരച്ചാല്‍ ഖത്തര്‍പൌരത്വം നിലനിര്‍ത്താനാകുമെന്നുകരുതുണ്ടോ?' ഹുസൈനുവേണ്ടി വാദിക്കുന്ന ആരും ഈ ചോദ്യത്തിനു മറുപടി നല്കിയിട്ടില്ല.
ഹുസൈനുവേണ്ടി വാദിക്കുന്നവര്‍ ഇത്തരം പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടതുണ്ട്. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയ്ക്കുവേണ്ടി വാദിച്ചയാളാണ് ഹുസൈന്‍. ഹുസൈന്റെ ബ്രഷില്‍ ഇന്ദിരാഗാന്ധി ദുര്‍ഗ്ഗയായിരുന്നു. ജയപ്രകാശ്നാരായണന്‍ അസുരശക്തിയും. അന്ന് കലാകാരന്മാരെയും എഴുത്തുകാരെയും ഇരുമ്പഴിക്കുള്ളിലിട്ടതിനെ അദ്ദേഹം ന്യായീകരിച്ചു. ഈ നിലപാടില്‍ കുറ്റബോധം തോന്നാത്ത ഹുസൈനുവേണ്ടിയാണോ ഇക്കൂട്ടര്‍ വാദിക്കുന്നത്?
തൊണ്ണൂറുകളില്‍ ദില്ലിയില്‍ രവിവര്‍മ്മചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടന്നു. കേന്ദ്രമന്ത്രി ഏ.കെ.ആന്റണിയായിരുന്നു ഉദ്ഘാടകന്‍. 'ഈ പ്രദര്‍ശനം ഹിന്ദു വര്‍ഗ്ഗീയതയ്ക്ക് ശക്തിപകരും' എന്നാണ് അന്ന് എം.എഫ്.ഹുസൈന്‍ പ്രതികരിച്ചത്. രണ്ടുദശാബ്ദങ്ങള്‍ക്കുശേഷം കേരളത്തിലെ ഇടതുസര്‍ക്കാറിലെ സംസ്കാരികവകുപ്പുമന്ത്രി എം.എ.ബേബി രാജാരവിവര്‍മ്മപുരസ്കാരം ഹുസൈനു നല്കുമെന്നു പ്രഖ്യാപിച്ചു. 'ഹിന്ദുവര്‍ഗ്ഗീയതയ്ക്ക് ശക്തിപകരുന്ന' ചിത്രകാരന്റെ പേരിലുള്ള പുരസ്കാരം തിരസ്ക്കരിക്കാന്‍ ഹുസൈന്‍ തയ്യാറായില്ല. പകരം മലയാളികള്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്കാനാണ് അദ്ദേഹം തയ്യാറായത്. ഹുസൈന്റെ പേരില്‍ ചില കേസ്സുകള്‍ ഉള്ളതിനാല്‍ പുരസ്കാരം സ്വീകരിക്കാന്‍ ഭാരതത്തിലേയ്ക്ക് വരാന്‍ സാധിക്കാത്ത വിഷമമേയുള്ളു അദ്ദേഹത്തിന്. അവിടെയും കണ്ണ് അവാര്‍ഡ് തുകയുടെ കനത്തിലായിരുന്നു. കേരള ഹൈക്കോടതി ഹുസൈന് പുരസ്കാരം നല്കുന്നത് തടഞ്ഞതോടെ പുരസ്കാരദാനം ക്ഷിപ്രസാധ്യമല്ലാതായി. അതു നീക്കിക്കിട്ടാനുള്ള പുതിയ തന്ത്രങ്ങളുടെ ഭാഗമല്ലേ ഇപ്പോഴത്തെ പ്രചാരണ കോലാഹലം?
വരയുടെ കാര്യത്തിലുമുണ്ട് ഹുസൈന് ഇരട്ടത്താപ്പ്. ഭാരതമാതാവിനെ നഗ്നയാക്കി വരച്ച ഹുസൈന്‍ സ്വന്തം മാതാവിനെ വസ്ത്രങ്ങളോടെയേ വരച്ചിട്ടുള്ളൂ. പാര്‍വ്വതിയുടെ നഗ്നചിത്രം വരച്ച കരങ്ങള്‍ക്ക് സ്വന്തം മകളെ അതേരീതിയില്‍ വരയ്ക്കാന്‍ തോന്നിയില്ല. ദ്രൌപദിയെ വിവസ്ത്രയാക്കി വരച്ചപ്പോള്‍ മദര്‍ തെരേസയെ വസ്ത്രങ്ങളാല്‍ ആവരണം ചെയ്തരീതിയിലാണ് വരച്ചത്. ഒരേ ചിത്രത്തില്‍ മുസ്ളിം രാജാവിനെയും ഹിന്ദുവിനെയും വരച്ചപ്പോള്‍ മുസ്ളിമിനെ വസ്ത്രധാരിയായും ഹിന്ദുവിനെ നഗ്നനായും വരച്ചതിനു പിന്നിലുള്ള കടുത്തവര്‍ഗ്ഗീയതയും മതവിദ്വേഷവും ചേര്‍ന്ന മനോവൈകല്യത്തിന് ചികിത്സ നല്കണമെന്നു പറയാനുള്ള ആര്‍ജവം ഇക്കൂട്ടര്‍ക്കുണ്ടോ?
ഹുസൈന്റെ 'മീനാക്ഷി' എന്ന സിനിമയില്‍ നൂറുന്‍ - അല - നൂര്‍' എന്ന പാട്ടില്‍ സ്ത്രീസൌന്ദര്യം വര്‍ണ്ണിക്കാന്‍ മുഹമ്മദ് നബിയുടെ മഹത്വം വര്‍ണ്ണിക്കുന്ന ഒരു വാക്കു ഉപയോഗിച്ചിരുന്നു. ആള്‍ ഇന്ത്യ ഉലമകൌണ്‍സില്‍ അതിനെതിരെ രംഗത്തുവരുകയും മുംബൈപോലീസില്‍ പരാതിനല്കുകയും ചെയ്തു. ഉടന്‍തന്നെ ഹുസൈന്‍ പരസ്യമായി മാപ്പപേക്ഷിക്കുകയും ഉലമകളുടെ കാലു പിടിക്കുകയും ചെയ്തു. ഹിന്ദു ദേവീദേവന്മാരുടെ നഗ്നചിത്രം വരച്ച് ഹിന്ദുവികാരങ്ങള്‍ വ്രണപ്പെടുത്തുന്ന ഏര്‍പ്പാട് 1970 മുതല്‍ ഹുസൈന്‍ തുടങ്ങിയതാണ്.ഖജുരാഹോ ഗുഹാചിത്രങ്ങളുടെ പേരില്‍ തന്റെ നീചപ്രവൃത്തിയെ ന്യായീകരിക്കുന്ന ഹുസൈനോട് എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ് നയം എന്ന് ഈ 'മതേതര' വാദികള്‍ ചോദിക്കാത്ത തെന്താണ്?
പത്തുവര്‍ഷംമുമ്പ് ഒരഭിമുഖത്തില്‍ തനിക്ക് വിരോധമുള്ളവരെ അവഹേളിക്കാനാണ് അവരെ നഗ്നരാക്കിവരയ്ക്കുന്നത് എന്ന് ഹുസൈന്‍ പറഞ്ഞിരുന്നു. ഹുസൈന്റെ തന്നെ ഈ വാക്കുകളുടെ പശ്ചാത്തലത്തില്‍ ഹിന്ദുഅവഹേളനം ഹുസൈന്‍ചിത്രങ്ങളുടെ പൊതുസ്വഭാവമാണ് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭാരത ഭരണഘടന ആര്‍ക്കും ആരുടെയും മതവികാരം വ്രണപ്പെടുത്താനുള്ള സ്വാതന്ത്യ്രം നല്കുന്നില്ല; അതു കലയുടെ പേരില്‍ ആയാല്‍ പോലും. അതുകൊണ്ട് ഹിന്ദുക്കളുടെ വികാരത്തെ മാനിക്കാനും അവരോട് ക്ഷമയാചിക്കാനും ഹുസൈനെ ഉപദേശിക്കാന്‍ എന്തുകൊണ്ട് ഇക്കൂട്ടര്‍ തയ്യാറാവുന്നില്ല. പകരം ഹിന്ദുക്കളുടെ നേരെ കുതിരകയറുക എന്ന അന്യായമല്ലേ അവര്‍ ചെയ്യുന്നത്?
സ്റ്റാര്‍ ന്യൂസ് പത്രാധിപര്‍ ഷാസിസമന്‍ എം.എഫ്.ഹുസൈന് എഴുതിയ തുറന്നകത്തില്‍ ചോദിക്കുന്നു; (ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിലെ) 'ഹിന്ദി ഹൈ ഹം വതന്‍ ഹൈ സാരാ ജഹാന്‍ ഹമാര' എന്ന താങ്കളുടെ വാക്കുകള്‍ ഖത്തര്‍ പാസ്പോര്‍ട്ടിനുള്ള ന്യായീകരണമാണോ? രണ്ട് ഇഖ്ബാല്‍മാരെ- വിഘടനവാദിയും ദേശീയവാദിയുമായ ഇഖ്ബാല്‍മാരെ - താങ്കള്‍ കൂട്ടിക്കലര്‍ത്തിയിരിക്കയാണ് എന്ന് താങ്കള്‍ അറിയുന്നുണ്ടോ? 'ഹിന്ദി ഹൈ ഹം വതന്‍ ഹൈ ഹിന്ദുസ്ഥാന്‍ ഹമാര' എന്ന് ദേശീയവാദിയായ ഇഖ്ബാല്‍ പറഞ്ഞപ്പോള്‍ 'മുസ്ളിം ഹൈന്‍ഹും വതന്‍ ഹൈ സാരെ ജഹാന്‍ഹമാര' എന്നു വിഘടനവാദിയായ ഇഖ്ബാല്‍ പറഞ്ഞു. ഒരു വരി ദേശീയവാദി ഇഖ്ബാലില്‍ നിന്നും ഒരു വരി വിഘടനവാദിയായ ഇക്ബാലില്‍ നിന്നും നമുക്ക് സ്വീകരിക്കാനാവില്ല. സൌകര്യം പോലെ ഉദ്ധരിക്കാനും പറ്റില്ല. അതുപോലെ സൌകര്യംപോലെ ജീവിക്കാനും പറ്റില്ല.' (ടെലഗ്രാഫ്, മാര്‍ച്ച് 10) ഹുസൈന്റെ കാപട്യത്തെയും വര്‍ഗ്ഗീയ സ്വഭാവത്തേയും തുറന്നുകാണിക്കുന്ന ഷാസി സമന്റെ നിലപാടെങ്കിലും സ്വീകരിക്കാന്‍ അദ്ദേഹത്തിനുവേണ്ടി വാദിക്കുന്നവര്‍ക്കു മനസ്സാക്ഷിക്കുത്തില്ലാതെ പോകുന്നതെന്തുകൊണ്ട്?
അവസാനമായി, ഒരു തികഞ്ഞ മതരാജ്യമായ ഖത്തറിന്റെ പൌരത്വമാണു ഹുസൈന്‍ സ്വീകരിച്ചത് എന്ന വസ്തുതയ്ക്കു മുമ്പി ല്‍ ഹുസൈന്‍പക്ഷക്കാര്‍ ഉത്തരം നല്കേണ്ടതുണ്ട്. ഹുസൈന്റെ, ബാബിലോണ്‍ മുതലുള്ള നാഗരികതയെക്കുറിച്ചുള്ള പദ്ധതിയ്ക്ക് ഖത്തര്‍ രാജാവിന്റെ ഭാര്യയാണ് സ്പോണ്‍സറായിട്ടുള്ളത്. ഈ ബന്ധമാണ് അപേക്ഷിക്കാതെ തന്നെ ഹുസൈന് ഖത്തര്‍ പൌരത്വം നല്കാന്‍ കാരണമായത്. ഇസ്ളാമിക ഭീകരരായ ഹമാസിനോടും ഹിസ്ബുള്ളയോടും നല്ല ബന്ധം പുലര്‍ത്തുന്ന ഖത്തര്‍ അതേ ഊഷ്മളബന്ധം ഇസ്രേയലുമായും അമേരിക്കയുമായും നിലനിര്‍ത്തുന്നു. നഗ്ന ചിത്രങ്ങള്‍ വരയ്ക്കാനും പ്രദര്‍ശിപ്പിക്കാനും ഹുസൈന് അവിടെ സ്വാതന്ത്യ്രം കിട്ടുമോ എന്ന ചോദ്യത്തിനും അവര്‍ ഉത്തരം നല്കേണ്ടതുണ്ട്.
4
ഇസ്ളാമിസ്റ്റ് - ഇടതുപക്ഷ
അച്ചുതണ്ട്
തനിക്ക് ഖത്തര്‍പൌരത്വം വാഗ്ദാനം ലഭിച്ചുവെന്ന് ഹുസൈന്‍ എഴുതിയ കത്ത് 'ഹിന്ദു' പത്രം ഒന്നാം പേജില്‍ വാര്‍ത്തയാക്കിയതോടെയാണ് ഹുസൈനെ സംബന്ധിച്ച പുതിയ വിവാദമുയര്‍ന്നത്. ഇടതുപക്ഷ ചിത്രകാരന്മാരും എഴുത്തുകാരും ഹുസൈനുവേണ്ടി ഒരേസ്വരത്തില്‍ പാടി.
ഏതാനും വര്‍ഷം മുമ്പ് കുട്ടികള്‍ക്ക് ധാര്‍മ്മികമൂല്യം പകരാനും നബിയുടെ മഹത്വം വെളിപ്പെടുത്താനും വേണ്ടി 'ഹിന്ദു'വിന്റെ 'യങ് വേള്‍ഡ്' പ്രസിദ്ധീകരിച്ച ഒരു ചിത്രകഥയില്‍ താടിയും തലപ്പാവുമുള്ള ഒരാളുടെ ചിത്രമുണ്ടായത് മുസ്ളിം പ്രതിഷേധം വിളിച്ചുവരുത്തി. അംബൂര്‍, വാണിയമ്പാടി, വെല്ലൂര്‍ എന്നിവിടങ്ങളില്‍ 'ഹിന്ദു'വിന്റെ പത്രക്കെട്ടുകള്‍ ചില മുസ്ളിങ്ങള്‍ തീയിട്ടു. പാര്‍ലമെന്റില്‍ സ്വകാര്യബില്ലിലൂടെ വിഷയം ഉന്നയിക്കുമെന്നു പ്രഖ്യാപനം വന്നു. ഒടുവില്‍ 'ഹിന്ദു' പത്രാധിപര്‍ നിരുപാധികം മാപ്പപേക്ഷിച്ചു തലയൂരി. അങ്ങനെ കൈ പൊള്ളിയ 'ഹിന്ദു'വിന്റെ പത്രാധിപര്‍ എന്‍.റാമാണ് ഹുസൈന്റെ ഖത്തര്‍പൌരത്വ സ്വീകരണത്തെ ദുര്‍വ്യാഖ്യാനം ചെയ്തു ഹിന്ദുക്കള്‍ക്കും ഭാരതത്തിനും അപമാനം സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങിയത്. ഇസ്ളാമിക മതമൌലികവാദികളില്‍ നിന്നും, മതനിന്ദ ആരോപിച്ചുകൊണ്ട് പല അവസരങ്ങളിലായി ഉണ്ടായ കുഴപ്പങ്ങളും കലാപങ്ങളും നാശനഷ്ടങ്ങളും വെച്ചുനോക്കുമ്പോള്‍ ഹുസൈനുനേരെ ഹിന്ദുക്കളില്‍ നിന്നും ഉണ്ടായ എതിര്‍പ്പ് എത്രയോ നിസ്സാരമാണ്. 900 കേസുകള്‍ ഹുസൈന്റെ പേരില്‍ വിവിധ കോടതികളിലുണ്ടായി എന്നതാണ് ഒരാരോപണം. ജനാധിപത്യ വ്യവസ്ഥയില്‍ നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൌരാവകാശസംരക്ഷണത്തിനായി ആര്‍ക്കും കോടതിയെ സമീപിക്കാമെന്നിരിക്കെ, ഹിന്ദുക്കള്‍, തങ്ങളുടെ മതവികാരം വ്രണപ്പെട്ട അവസരത്തില്‍ ഈ ജനാധിപത്യാവകാശം ഉപയോഗിക്കാന്‍ പോലും പാടില്ല എന്നു ശഠിക്കുന്നതല്ലേ ഫാസിസം? ഹിന്ദു, സ്വന്തം മതവികാരം വ്രണപ്പെടുത്തപ്പെടുമ്പോള്‍ പ്രതികരിക്കാതെ സ്ഥിരമായി അവഹേളിതനായി നില്ക്കണമെന്നു വാദിക്കുന്ന സാംസ്കാരിക ഫാസിസത്തെ കാട്ടാളത്തം എന്നല്ലേ വിശേഷിപ്പിക്കേണ്ടത്?
മാര്‍ച്ച് ആദ്യത്തില്‍ കര്‍ണ്ണാടകയിലെ ഷിമോഗയിലും ഹസനിനും രണ്ടു മരണത്തിനിടയാക്കിയ കലാപം ഇസ്ളാമിന്റെ മതവികാരംവ്രണപ്പെടലുമായി ബന്ധപ്പെട്ടതായിരുന്നു. 2007 ല്‍ 'ഔട്ടുലുക്ക്' വാരികയില്‍ വന്ന ബംഗ്ളാദേശി എഴുത്തുകാരി തസ്ളീമ നസ്രീന്റെ പര്‍ദ്ദസംബന്ധിച്ച ലേഖനം ആരെയും പ്രകോപിപ്പിച്ചില്ല. അതു 'ഇന്ത്യന്‍ എക്സ്പ്രസി'ന്റെ 'കന്നടപ്രഭ' യില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചപ്പോഴാണ് ചിലരുടെ വികാരം വ്രണപ്പെട്ടത്. ഇതിനു പിന്നിലെ രാഷ്ട്രീയം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ ഹുസൈനുവേണ്ടി വാദിച്ച ഒരു സാംസ്കാരികനായകനും കലാകാരനും എഴുത്തുകാരനുമൊന്നും തസ്ളീമയ്ക്കുവേണ്ടി വാദിക്കാനോ കലാപകാരികളെ വിമര്‍ശിക്കാ നോ തയ്യാറായില്ല. കച്ചവടക്കണ്ണോടെ മ തേതരഭാരതം വിട്ട് ഇസ്ളാമികരാജ്യമായ ഖത്തറില്‍ പോയ ഹുസൈനുവേണ്ടി വാ ദിക്കാനുള്ള ആവേശത്തിന്റെ പകുതി, മ തേതരവായുശ്വസിക്കാന്‍ ജീവനുംകൊ ണ്ട് ഭാരതത്തിലേയ്ക്ക് അഭയാര്‍ത്ഥിയാ യി ഇസ്ളാമിക ബംഗ്ളാദേശില്‍ നിന്നു വന്ന തസ്ളീമ എന്ന വനിതയ്ക്ക് വേണ്ടി വാദിക്കാന്‍ ഇക്കൂട്ടരില്‍ ആരെയും കണ്ടില്ല

http://kesarionline.org/details-template.php?nid=4656

സ്നേഹപൂര്‍വ്വം
അഹങ്കാരി

ഹുസൈന്‍ വിവാദത്തിനു പിന്നില്‍ ഇടതു - ഇസ്ളാമിസ്റ്റ് അച്ചുതണ്ഡ്SocialTwist Tell-a-Friend Print this post Share on TWITTER

0 comments:

Post a Comment